ഷിരൂർ ദൗത്യം മതിയാക്കി മടങ്ങിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയെ അനുനയിപ്പിക്കില്ലെന്ന് വ്യക്തമാക്കി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ രംഗത്ത്. മാൽപെ പോയാലും കുഴപ്പമില്ലെന്ന് സതീഷ് കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം മാൽപെ പ്രവർത്തിച്ചത് സമാന്തര സംവിധാനമായാണെന്നും ഷിരൂരിൽ ദൗത്യം തുടരുമെന്നും എംഎൽഎ വ്യക്തമാക്കി. പത്ത് ദിവസം കൂടി ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും ചോദ്യത്തിന്റെ മുനയിൽ നിർത്തിയായിരുന്നു മാൽപെയുടെ പ്രവർത്തനം. അദ്ദേഹം പ്രവർത്തിക്കുന്നതിനോട് വിയോജിപ്പ് ഇല്ല. എന്നാൽ ജില്ലാ ഭരണകൂടത്തെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്