കട്ടപ്പന: കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കൻ കറിയില്‍ നിന്നും ഭക്ഷണം കഴിക്കാൻ എത്തിയവർക്ക് ലഭിച്ചത് ജീവനുള്ള പുഴുക്കള്‍. ഇതറിയാതെ ഭക്ഷണം കഴിച്ച മുന്ന് വിദ്യാർത്ഥികള്‍ ആശുപത്രിയിലായി എന്നാണ് ലഭിക്കുന്ന വിവരം.
കട്ടപ്പന പള്ളിക്കവലയിലെ ഒരു ഹോട്ടലില്‍ നിന്ന് ചിക്കൻ കറിയും പൊറോട്ടയും കഴിച്ച വെള്ളാരംകുന്നിലെ മുന്ന് വിദ്യാർത്ഥികളെയാണ് ഭക്ഷ്യ വിഷബാധയെത്തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചിക്കൻ കറിയില്‍ ധാരാളം ജീവനുള്ള പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികള്‍ ഛർദ്ദിക്കുകയായിരുന്നു. തുടർന്ന് വയറു വേദനയും തളർച്ചും അനുഭവപ്പെട്ടതോടെ കുട്ടികളെ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ നഗരസഭാ ആരോഗ്യവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. ഭക്ഷണത്തില്‍ നിന്ന് കുട്ടികളുടെ കൈകളിലേക്കും പുഴുക്കള്‍ കയറിയിരുന്നു. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവർത്തിച്ചിരുന്നതെന്നും ഹോട്ടല്‍പൂട്ടിച്ചെന്നും നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു.
കറിയിലും കഴിച്ചു കൊണ്ടിരുന്ന കൈയിലും നുരക്കുന്ന ധാരാളം പുഴുക്കളെ കണ്ടതിനെ തുടർന്ന് വിവരം ഹോട്ടല്‍ അധികൃതരെ കുട്ടികള്‍ തന്നെ അറിയിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു പിന്നാലെയാണ് കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതും ഛർദ്ദിച്ചതും. വിദ്യാർത്ഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്