ടി20 ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ 15 പന്തിൽ 24 റൺസെടുത്ത് പുറത്തായി ഡഗ് ഔട്ടിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഗൗതം ഗംഭീറും സഹപരിശീലകരും. ലോകകപ്പിൽ രണ്ടാം തവണ മാത്രമാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കുന്നത്. സഞ്ജു ടീമിലുണ്ടെന്ന് ടോസിട്ടശേഷം ക്യാപ്ടൻ സൂര്യകുമാർ യാദവ് പറഞ്ഞപ്പോൾ തന്നെ ചെന്നൈയിലെ കാണികൾ ഇളകിമറിഞ്ഞിരുന്നു. സഞ്ജു തന്നെയാണ് ഇന്ന് കീപ്പറുമെന്ന സൂര്യയുടെ വാക്കുകൾ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്.
അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്‌സ് പറത്തിയതോടെ ആരാധകരും ആവേശത്തിലായി. പിന്നീട് ഒരു സിക്‌സും ഒരു ബൗണ്ടറിയും കൂടി പറത്തി 15 പന്തിൽ 24 റൺസെടുത്ത സഞ്ജു നാലാം ഓവറിൽ പുറത്തായത് ആരാധകരെ നിരാശയിലാഴ്ത്തി.
ചെപ്പോക്കിലെ മോശം റെക്കോർഡ് തിരുത്താൻ സഞ്ജുവിന് സുവർണാവസരമായിരുന്നെങ്കിലും ടീം ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയാക്കിയാണ് സഞ്ജു ക്രീസ് വിട്ടത്. ഓപ്പണിംഗ് വിക്കറ്റിൽ സഞ്ജു -അഭിഷേക് സഖ്യം 3.4 ഓവറിൽ 48 റൺസടിച്ചു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. 15 പന്തിൽ 24 റൺസെടുത്ത് പുറത്തായത് ആരാധകർക്ക് നിരാശയായെങ്കിലും ടീം ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയാണ് സഞ്ജു മടങ്ങിയത്.
അഭിഷേകിന് നിലയുറപ്പിക്കാൻ സമയം നൽകി തുടക്കത്തിലെ തകർത്തടിച്ച് സമ്മർദ്ദം ഒഴിവാക്കിയത് സഞ്ജുവായിരുന്നു. അഭിഷേക് വെടിക്കെട്ടിന് തിരികൊളുത്തിയതിന് പിന്നാലെയായിരുന്നു മുസർബാനിയുടെ സ്ലോ ബോളിൽ സഞ്ജു പുറത്തായത്. എന്നാൽ ഡഗ് ഔട്ടിലെത്തിയ സഞ്ജുവിനെ കോച്ച് ഗൗതം ഗംഭീറും ബൗളിംഗ് കോച്ച് മോർണി മോർക്കലുമെല്ലാം അഭിനന്ദിക്കുന്നതും കാണാമായിരുന്നു. ലോകകപ്പിൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആദ്യ ഓവറുകളിൽ വിക്കറ്റ് നഷ്ടമായി സമ്മർദ്ദത്തിലായ ഇന്ത്യക്ക് മികച്ച അടിത്തറയിട്ടതിനായിരുന്നു സഞ്ജുവിനെ പരിശീലകർ അഭിനന്ദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
