ഇന്ത്യ-ബ്രസീൽ സൗഹൃദ മൽസരം ഫുട്‌ബോൾ ആരാധകർ ബഹിഷ്‌കരിക്കണം: ബൈച്ചുങ് ബൂട്ടിയ

AUGUST 21, 2026, 4:31 AM

ഇന്ത്യ-ബ്രസീൽ സൗഹൃദ മൽസരം ഫുട്‌ബോൾ ആരാധകർ ബഹിഷ്‌കരിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്ടൻ ബൈച്ചുങ് ബൂട്ടിയ ആവശ്യപ്പെട്ടു. ഒരു മൽസരത്തിനായി വലിയ തുക ചെലവഴിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്താണ് താരം ഇതിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. വരാനിരിക്കുന്ന ഈ തുക ഫുട്‌ബോൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കായികതാരങ്ങളെ സഹായിക്കാനും ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫിഫ അസോം കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയതിനെത്തുടർന്ന്, ഒക്ടോബർ 3ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീൽ ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്.

സൗഹൃദ മൽസരത്തിനായി ചെലവഴിക്കുന്ന തുക ദീർഘകാല കായിക വികസനത്തിന് ഉപയോഗിക്കുന്നതാണ് മികച്ചതെന്ന് ബൂട്ടിയ വാദിച്ചു. 90 മിനിറ്റ് നീളുന്ന ഒരു മൽസരത്തിനായി 50 മുതൽ 70 കോടി രൂപ വരെ ബ്രസീലിന് നൽകിയാൽ പകരം എന്ത് ലഭിക്കുമെന്ന് ബൂട്ടിയ ചോദിച്ചു. പരമാവധി 90 മിനിറ്റിന്റെ വിനോദം മാത്രമാകും അത്. കല്യാൺ ചൗബേയുടെ തെറ്റായ മാർഗനിർദ്ദേശങ്ങളിലാണ് ബംഗാൾ സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മൽസരത്തിനായി പണം കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, അടുത്ത കോമൺവെൽത്ത് ഗെയിംസിൽ ബംഗാളിൽ നിന്ന് സ്വർണമെഡൽ ജേതാക്കളെ വാർത്തെടുക്കാൻ ആ തുക ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

30 കോടി രൂപ ഉപയോഗിച്ച് വിവിധ ജില്ലകളിലായി 100 ഫുട്‌ബോൾ മൈതാനങ്ങൾ നിർമ്മിക്കാമെന്നും, അത് കായികരംഗത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ തുക ഒരു മത്സരത്തിനായി മാത്രം ചെലവഴിക്കുന്നത് ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻ സ്‌പോർട്ടിങ് തുടങ്ങിയ ആഭ്യന്തര ക്ലബ്ബുകളെ പ്രതികൂലമായി ബാധിക്കുമെന്നും അടുത്ത അഞ്ചു വർഷത്തേക്ക് സ്‌പോൺസർമാരെ കണ്ടെത്താൻ അവർ ബുദ്ധിമുട്ടുമെന്നും ബൂട്ടിയ മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

അതേസമയം, ഇന്ത്യൻ ഫുട്‌ബോളിന് വലിയൊരു അവസരമാണ് ഈ മൽസരമെന്നും ദേശീയ ടീമിന് അത് ആത്മവിശ്വാസം പകരണമെന്നും ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഈ തീരുമാനത്തെ ന്യായീകരിച്ചിട്ടുണ്ട്. ഫെഡറേഷന്റെ നടപടിക്രമങ്ങൾ പാലിച്ചാണ് ബ്രസീൽ മൽസരത്തിന് അനുമതി നൽകിയതെന്നും എ.ഐ.എഫ്.എഫ് വ്യക്തമാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam