ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് പോർച്ചുഗലിന്റെ ബെൻഫിക്ക (1-0). ഗ്രൂപ്പ് ബിയിലെ അവസാനകളിയിലാണ് ബയേൺ തോൽവി വഴങ്ങിയത്. ഇതോടെ ഗ്രൂപ്പിൽ ഒന്നാമതായി ബെൻഫിക്കയും രണ്ടാമതായി ബയേണും നോക്കൗട്ടിലെത്തി.
ഒന്നാം പകുതിയിൽ ആൻഡ്രിയാസ് ഷെൽഡെറുപ്പാണ് (13) ലിസ്ബൺ ടീമിന്റെ വിജയഗോൾ കുറിച്ചത്. ഇതുവരെനടന്ന 14 കളികളിൽ ബയേണിനെതിരേ ആദ്യജയമാണ് ബെൻഫിക്ക നേടിയത്. പ്രമുഖ താരങ്ങളായ ഹാരി കെയ്‌നിനെയും മൈക്കൽ ഒസ്ലിയെയും ബെഞ്ചിലിരുത്തിയാണ് ബയേൺ പരിശീലകൻ വിൻസന്റ് കൊമ്ബനി ടീമിനെ ഇറക്കിയത്. ഇരുവരും ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയെങ്കിലും ഗോൾ മടക്കാൻ ജർമൻ ടീമിന് കഴിഞ്ഞില്ല.
ഗോൾ കീപ്പർ അനാറ്റൊളി ട്രുബിന്റെ മികച്ച രക്ഷപ്പെടുത്തലുകളാണ് ബെൻഫിക്കയ്ക്ക് തുണയായത്. കളിയിൽ 73 ശതമാനം സമയത്തും പന്ത് വരുതിയിൽവെച്ച ബയേൺ ഗോളിലേക്ക് 13 തവണ ലക്ഷ്യംവെക്കുകയും ചെയ്തു. ബെൻഫിക്കയ്ക്ക് മൂന്നു കളികളിൽ ഏഴു പോയിന്റും ബയേണിന് ആറു പോയിന്റുമാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്