മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസ് ഉയർത്തിയ 195/6 എന്ന സ്‌കോർ 16.3 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മറികടന്ന് പഞ്ചാബ് കിംഗ്‌സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസിനെ പുറത്താകാതെ സെഞ്ച്വറി നേടിയ ക്വിന്റൽ ഡികോക്കും (60 പന്തുകളിൽ എട്ടുഫോറും ഏഴ് സിക്‌സുമടക്കം 112 റൺസ്) അർദ്ധസെഞ്ച്വറി നേടിയ നമാൻ ധിറും (50) ചേർന്നാണ് 195ലെത്തിച്ചത്.
പഞ്ചാബിനായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ചേസിംഗിനിറങ്ങിയ പഞ്ചാബിനായി 39 പന്തുകളിൽ 11 ഫോറുകളും രണ്ട് സിക്‌സുമടക്കം 80 റൺസുമായി പുറത്താകാതെ നിന്ന പ്രഭ്‌സിമ്രാൻ സിംഗും 35 പന്തുകളിൽ അഞ്ചുഫോറും നാലുസിക്‌സുമടക്കം 66 റൺസടിച്ച നായകൻ ശ്രേയസ് അയ്യരുമാണ് വിജയമൊരുക്കിയത്.
ഇതോടെ അഞ്ചുമത്സരങ്ങളിൽ നാലാം വിജയം നേടി ഒൻപത് പോയിന്റായ പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. അഞ്ച് കളികളിൽ രണ്ട് പോയിന്റ് മാത്രമുള്ള മുംബയ് ഒൻപതാം സ്ഥാനത്താണ്.
മുംബയ്ക്ക് 12 റൺസിലെത്തിയപ്പോൾ ഓപ്പണർ റയാൻ റിക്കിൾട്ടണിനെയും (2) പകരമിറങ്ങിയ സൂര്യകുമാർ യാദവിനെയും അടുത്തടുത്ത പന്തുകളിൽ നഷ്ടമായി. അർഷ്ദീപ് സിംഗാണ് ഈ ഇരട്ടപ്രഹരമേൽപ്പിച്ചത്.
എന്നാൽ പിന്നീടിറങ്ങിയ നമാൻ ധിർ അർഷ്ദീപിന്റെ ഹാട്രിക് അവസരം ഇല്ലാതാക്കുകമാത്രമല്ല , ഓപ്പണർ ക്വിന്റൺ ഡികോക്കിനൊപ്പം 122 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. ഈ കൂട്ടുകെട്ടാണ് മുംബയ്‌യെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
31 പന്തുകളിൽ മൂന്നുവീതം ഫോറും സിക്‌സും പറത്തിയ നമാൻ ധിർ അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ കൂടാരം കയറി.14ാം ഓവറിൽ ശശാങ്ക് സിംഗിനായിരുന്നു വിക്കറ്റ്. തുടർന്നിറങ്ങിയ നായകൻ ഹാർദിക് പാണ്ഡ്യയെ കൂട്ടുനിറുത്തി ഡികോക്ക് തന്റെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയിലേക്ക് ചുവടുവച്ചു.
ഈ സീസണിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ഡികോക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്
ഏഷ്യൻ കപ്പ് ഫുട്ബോൾ നറുക്കെടുപ്പ് മെയ് ഒൻപതിന്; പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വൈകിയ പ്രഖ്യാപനം