സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധാർ പൂനാവാലയുമായി കഴിഞ്ഞ വർഷം ഒപ്പിട്ട 1000 കോടി രൂപയുടെ ബിസിനസ് കരാറിനെക്കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ.
ഭാവിയിൽ അധാർ പൂനാവാല ധർമ്മ പ്രൊഡക്ഷൻസിൽ നിന്ന് ഒഴിഞ്ഞേക്കുമെന്നും ഇതൊരു ബിസിനസ് ഡീൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർത്തക് അഹൂജയുമായി നടത്തിയ അഭിമുഖത്തിലാണ് കരൺ ഇക്കാര്യം പറഞ്ഞത്.
തന്റെ ബിസിനസ് വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പൂനാവാല ഈ നിക്ഷേപം നടത്തിയത്. "അദ്ദേഹം ഒരു ബിസിനസുകാരനാണ്, ഇതൊരു ബിസിനസ്സാണ്. അതിനാൽ തന്നെ എട്ടുപത്തോ വർഷത്തിന് ശേഷം ഉചിതമായ ലാഭം ഉറപ്പാക്കി അദ്ദേഹം ഈ കരാറിൽ നിന്ന് പുറത്തുപോയേക്കാം. കലയെ സ്നേഹിക്കുന്ന വ്യക്തിയാണെങ്കിലും ബിസിനസ്സ് കാര്യങ്ങളിൽ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്," കരൺ പറഞ്ഞു.
തന്റെ സാമ്പത്തിക നിലയെക്കുറിച്ചും കരൺ ജോഹർ രസകരമായ ഒരു പരാമർശം നടത്തി. "നിങ്ങൾ എന്റെ ബാങ്ക് ബാലൻസ് പരിശോധിച്ചാൽ മറ്റ് ബിസിനസ് തലവൻമാരുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ഒന്നുമല്ലെന്ന് മനസ്സിലാകും. ആളുകൾക്ക് എന്റെ പ്രൊജക്റ്റുകളോടുള്ള സ്നേഹം പണം കൊണ്ട് അളക്കാൻ കഴിയില്ല. പുറത്തുനിന്ന് നോക്കുമ്പോൾ വലിയ ആഡംബര ജീവിതമാണെന്ന് തോന്നുമെങ്കിലും എന്റെ അക്കൗണ്ട് പരിശോധിച്ചാൽ പേര് വലുതാണ്, പക്ഷെ ദർശനം ചെറുതാണ് എന്ന അവസ്ഥയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ നിർമ്മാണം എന്നത് ബുദ്ധി കൊണ്ടല്ല, ഹൃദയം കൊണ്ട് ചെയ്യുന്ന ഒന്നാണെന്നും പുറമെ കാണുന്ന അത്ര ലാഭം ധർമ്മ പ്രൊഡക്ഷൻസിന് ലഭിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ 50 ശതമാനം ഓഹരികൾ പൂനാവാലയുടെ കൈവശമാണെങ്കിലും ക്രിയേറ്റീവ് തലവൻ എന്ന നിലയിൽ കരൺ ജോഹർ തന്നെയാകും കമ്പനിയെ നയിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
