തട്ടിക്കൊണ്ടുപോകൽ കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടൻ കൃഷ്ണകുമാറും മകൾ ദിയയും വ്യക്തമാക്കി. ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെന്ന് കാണിച്ച് ജീവനക്കാർക്കെതിരെ ആദ്യം കൃഷ്ണകുമാർ പരാതി നൽകിയിരുന്നു. താൻ പരാതി നൽകിയതിന് പിന്നാലെ വനിത ജീവനക്കാർ തനിക്കെതിരെ കെട്ടിച്ചമച്ച പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു.
താൻ ഭീഷണിപ്പെടുത്തിയെന്ന തരത്തിൽ ഓഡിയോ റെക്കോർഡ് അവർ പുറത്തുവിട്ടിട്ടുണ്ട്. തൻറെ മകളെ രാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയാൽ ഏതൊരു അച്ഛനും ചെയ്യുന്ന കാര്യമാണ് താനും ചെയ്തിട്ടുള്ളു. ഗർഭിണിയായ മകളെ വിളിച്ച് ഭീഷണിപ്പെടുത്തിയാൽ അങ്ങോട്ട് വിളിച്ച് ഉമ്മയല്ല കൊടുക്കേണ്ടത്. വഴിയെ പോകുന്ന സ്ത്രീയെ ആക്രമിച്ചാൽ നമ്മൾ പ്രതികരിക്കും.
നികുതി വെട്ടിക്കാനാണെങ്കിൽ അവരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതിൻറെ തെളിവടക്കം ഉണ്ടാകുമല്ലോയെന്നും കൃഷ്ണകുമാർ പറഞ്ഞു. അവർ ക്യൂആർ കോഡ് ഉപയോഗിച്ചതിൻറെ സിസിടിവി തെളിവടക്കമുണ്ട്. അവരുടെ അക്കൗണ്ടുകളിൽ പണം എത്തിയിട്ടുണ്ട്. അതാത് ദിവസം അവർ തുക ദിയക്ക് നൽകിയിട്ടുണ്ടെങ്കിൽ അതിൻറെ തെളിവടക്കം ഉണ്ടാകുമല്ലോ. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതിൻറെ ദൃശ്യങ്ങളും ബാങ്ക് സ്റ്റേറ്റ്മെൻറുമടക്കം ഉണ്ടാകുമല്ലോയെന്നും കൃഷ്ണകുമാർ ചോദിച്ചു.
ചെക്ക് ബലമായി ഒപ്പിടിച്ചെങ്കിൽ അതിൻറെ തെളിവടക്കം അവർ കാണിക്കട്ടെ. അവർക്ക് ചെക്കില്ലെന്നും അക്കൗണ്ടില്ലെന്നുമാണ് പറഞ്ഞത്. പണം വെട്ടിച്ചത് കണ്ടെത്തിയപ്പോൾ അതിനെ മറികടക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ പരാതിയടക്കം അവർ ഉന്നയിച്ചിരിക്കുന്നത്. താനാണ് പണം വെട്ടിച്ചതിന് ആദ്യം പരാതി നൽകിയത്. അതിനുശേഷമാണ് അവർ പരാതി നൽകിയത്.
അപ്പോൾ പിന്നെ കുടുംബത്ത് കയറി ഭീഷണി മുഴക്കിയാൽ വെറുതെ നോക്കി നിൽക്കുമോ? തൻറെ മകളെ വിളിച്ച് രാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ തിരിച്ച് ഫോണിൽ വിളിച്ച് ഫോൺ റെക്കോർഡ് ചെയ്തോൾ പറഞ്ഞുകൊണ്ട് തന്നെ രൂക്ഷമായി പ്രതികരിച്ചതെന്നും കൃഷ്ണകുമാർ പരഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്