തന്റെ മകൻ ജുനൈദ് ഖാന് ഡിസ്‌ലെക്സിയ ഉണ്ടായിരുന്നുവെന്ന് വെളുത്തിപ്പെടുത്തി നടൻ ആമിർ ഖാൻ. അക്ഷരങ്ങൾ മനസ്സിലാക്കാൻ ജുനൈദിന് ബുദ്ധിമുട്ടുണ്ടായിരുന്നപ്പോൾ താൻ തുടക്കത്തിൽ അവനെ വഴക്കുപറയുമായിരുന്നു എന്നും ആമിർ മനസുതുറന്നു. ഇക്കാരണത്താൽ 'താരെ സമീൻ പർ' എന്ന ചിത്രവുമായി തനിക്ക് വൈകാരിക ബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'ഇതുവരെ ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഒരുപക്ഷേ ആദ്യമായാണ് ഞാൻ ഇത് പറയുന്നത്. വർഷങ്ങൾ ഒരുപാട് കടന്നുപോയി എന്നതാണ് കാരണം.
രണ്ടാമതായി, ഞാൻ ആരെക്കുറിച്ചാണോ സംസാരിക്കാൻ പോകുന്നത്, അദ്ദേഹം ഇതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചു കഴിഞ്ഞു. അതിനാൽ ഇപ്പോൾ എനിക്ക് തുറന്നു സംസാരിക്കാം. ഞാൻ സംസാരിക്കുന്നത് ജുനൈദിനെക്കുറിച്ചാണ് - എന്റെ മകൻ ജുനൈദിനെക്കുറിച്ച്. ജുനൈദിന് ഡിസ്‌ലെക്സിയയുണ്ട്.
അതിനാൽ, 'താരെ സമീൻ പറി'ൻ്റെ കഥ ഞാൻ ആദ്യമായി കേട്ടപ്പോൾ അത് എന്നെ വല്ലാതെ സ്പർശിച്ചു കാരണം ഞാൻ അതിലൂടെ കടന്നുപോയതാണ്. തുടക്കത്തിൽ ഞാൻ താരെ സമീൻ പർ എന്ന ചിത്രത്തിലെ അച്ഛൻ നന്ദ്കിഷോർ അവാസ്തിയെ പോലെയായിരുന്നു. ഞാൻ ജുനൈദിനെ വഴക്കുപറയുമായിരുന്നു', ആമിർ ഖാൻ പറഞ്ഞു.
ഡിസ്‌ലെക്സിയ എന്ന കണ്ടിഷനെക്കുറിച്ച് സംസാരിച്ച സിനിമയായിരുന്നു താരേ സമീൻ പർ. ഡിസ്‌ലെക്സിയയുമായി പൊരുതുന്ന ഒരു കുട്ടിയും അവന്റെ ജീവിതത്തിൽ വഴിത്തിരിവായി എത്തുന്ന ഒരു ടീച്ചറുടേയും കഥയായിരുന്നു സിനിമ പറഞ്ഞത്. മികച്ച അഭിപ്രായമായിരുന്നു സിനിമ സ്വന്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്