ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയുടെ സൈനിക ആക്രമണം ആസന്നമാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്.
'ആക്രമണം ഇപ്പോള്‍ ആസന്നമായ ഒന്നായതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ സേനയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍, ആ സാഹചര്യത്തില്‍ ചില തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്, അതിനാല്‍ ആ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്,' ആസിഫ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇന്ത്യന്‍ ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാന്‍ സൈന്യം സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് ആസിഫ് പറഞ്ഞു. എന്നാല്‍ ഈ വിലയിരുത്തലിലേക്ക് നയിച്ച രഹസ്യാന്വേഷണ വിവരങ്ങളോ സംഭവവികാസങ്ങളോ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
'പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണ്, നമ്മുടെ നിലനില്‍പ്പിന് നേരിട്ടുള്ള ഭീഷണിയുണ്ടെങ്കില്‍ മാത്രമേ ആണവായുധ ശേഖരം ഉപയോഗിക്കൂ,' ആസിഫ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?