കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചു. 11 തവണ തൊടുപുഴയെ പ്രതിനിധീകരിച്ച അദ്ദേഹം ഇത്തവണ തന്റെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫിനെയാണ് രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണയും അപുവിന്റെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും പി.ജെ. ജോസഫ് തന്നെ മത്സരിക്കുകയായിരുന്നു.
കടുത്തുരുത്തിയിൽ സിറ്റിംഗ് എം.എൽ.എ മോൻസ് ജോസഫ് തന്നെ ജനവിധി തേടും. പ്രമുഖ നേതാക്കളായ തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), വർഗീസ് മാമ്മൻ (തിരുവല്ല), റെജി ചെറിയാൻ (കുട്ടനാട്), വിനു ജോബ് (ചങ്ങനാശ്ശേരി), ഷിബു തെക്കുംപുറം (കോതമംഗലം), ഷൈജി ഓട്ടപ്പള്ളി (കാഞ്ഞങ്ങാട്) എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
