പ്രസിഡന്റ് ആയിരുന്നപ്പോൾ ഫെയിസ്ബുക്ക് നിരോധിക്കണമായിരുന്നു എന്ന്

JUNE 10, 2021, 4:47 PM

മുൻ പ്രസിഡന്റ് ട്രംപ്, ചൊവ്വാഴ്ച പറഞ്ഞു കൂടുതൽ രാജ്യങ്ങൾ ടിവ്റ്റർ, ഫെയിസ്ബുക്ക് എന്നിവ ബഹിഷ്‌ക്കരിക്കണമെന്ന്. ഈ രണ്ടു പ്ലാറ്റ്‌ഫോമുകളും ട്രംപിനെ പുറത്താക്കിയിരുന്നു ജനുവരി 6 ന് നടന്ന അക്രമണ റാലികൾക്ക് ആഹ്വാനം ചെയ്തതിന്റെ പേരിൽ.

നൈജീരിയൻ രാജ്യത്തെ അഭിനന്ദിച്ചു ട്രംപ്. അവർ ടിവറ്റർ് നിരോധിച്ചു അവരുടെ പ്രസിഡന്റിനെ ടിവ്റ്റർ വിലക്കിയത് മൂലം. കൂടുതൽ രാജ്യങ്ങൾ ഈ പ്ലാറ്റുഫോമുകളെ ബഹിഷ്‌കരിക്കണം സ്വതന്ത്ര സംഭാഷണം അനുവദിക്കാത്തതിന്റെ പേരിൽ. എല്ലാവരുടെയും വാക്കുകൾ കേൾക്കപ്പെടണം എന്ന് അദ്ദേഹം പറഞ്ഞു. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വെള്ളിയാഴ്ച ടിവ്റ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശം ടിവ്റ്റർ പിൻവലിച്ചു. ഇതിനു പ്രതികാരമായി നൈജീരിയ പ്രതികരിച്ചത് രാജ്യത്തു നിന്നും ടിവ്റ്ററിനെ പുറത്താക്കി അനിശ്ചിത കാലത്തേക്ക്.

കൂടുതൽ ഗവൺമെന്റ് ടിവ്റ്റർ, ഫെയിസ് ബുക്ക് എന്നിവ നിരോധിച്ചാൽ പുതിയ സ്വതന്ത്ര ചിന്താഗതിക്കാരായ സാമൂഹിക മാധ്യമ പ്ലാറ്റഫോർങ്ങൾ രംഗത്ത് വരും എന്നും പറഞ്ഞു. ട്രംപിന്റെ ഭരണ കാലത്തു പ്രധാന രണ്ടു പ്ലാറ്റ് ഫോമുകളെയും നിരോധിക്കേണ്ടതായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല, സി.ഈ.ഓ. മാർക്ക് സുക്കർ ബേർഗ് കൂടെ ക്കൂടെ വൈറ്റ് ഹൗസിൽ വരുമായിരുന്നു. ഡിന്നർ കഴിക്കുമായിരുന്നു. ഞാൻ വലിയവൻ ആണെന്ന് പറയുമായിരുന്നു എന്ന് ട്രംപ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

2024 നു വീണ്ടും ഒരിക്കൽ കൂടി മത്സരിക്കണമെന്ന് ആഗ്രഹമുണ്ട് ട്രംപിന്. ടിവ്റ്റർ പറഞ്ഞു ഇനി വീണ്ടും മത്സരിച്ചു ജയിച്ചാൽ കൂടിയും, ട്രംപ് സ്ഥിരമായി പ്ലാറ്റ് ഫോമിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കും എന്ന്. ഫെയിസ് ബുക്ക് അക്കൗണ്ട് ട്രംപിന് വളരെ ആവശ്യമുള്ളതാണ് ഫണ്ട് സമാഹരണത്തിന്. ഫെയിസ് ബുക്ക് ട്രംപിനെ വിലക്കിയത് പിൻവലിക്കും ജനുവരി 2023 ൽ എന്ന് അറിയിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam