ന്യൂഡെല്‍ഹി: കര്‍ണാടകയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ രേഖാമൂലം വിവരങ്ങള്‍ നല്‍കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്‌ടേഴ്‌സ് രജിസ്‌ട്രേഷന്‍ റൂള്‍സ് റൂള്‍ 20(3)(ബി) പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിട്ട് വിവരങ്ങള്‍ കൈമാറാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
'രാഹുല്‍ ഗാന്ധി താന്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അദ്ദേഹം അസംബന്ധ നിഗമനങ്ങളില്‍ എത്തിച്ചേരുകയും പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് നിര്‍ത്തണം,' തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയെ സഹായിച്ചു എന്ന ആരോപണത്തില്‍ കര്‍ണാടക, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷനുകളും രാഹുല്‍ ഗാന്ധിയോട് വിവരങ്ങളാവശ്യപ്പെട്ട് കത്ത് നല്‍കി. ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെയും യോഗ്യതയില്ലാത്തവരെ ചേര്‍ത്തവരുടെയും പേരുകള്‍ സത്യപ്രതിജ്ഞയ്‌ക്കൊപ്പം ഒപ്പിട്ട് നല്‍കാന്‍ രാഹുല്‍ ഗാന്ധിയോട് കര്‍ണാടക, മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?