കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മൃതദേഹം കണ്ണൂർ കലക്ടറേറ്റിൽ പൊതുദർശനത്തിനു വയ്ക്കാത്തതിൽ ജീവനക്കാർക്കു അമർഷം.
പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിരുന്നു.
മൃതദേഹം കലക്ടറേറ്റിലേക്കു പൊതുദർശനത്തിനു കൊണ്ടുവരുമെന്നാണ് സഹപ്രവർത്തകർ കരുതിയത്. എന്നാൽ അതുണ്ടായില്ല.
പൊതുദർശനം വേണമെന്ന ആവശ്യവുമായി ജീവനക്കാർ ബന്ധപ്പെട്ടപ്പോൾ, ബന്ധുക്കൾ വന്നശേഷം മൃതദേഹം വിട്ടുനൽകുമെന്നാണ് ജില്ലാ ഭരണകൂടം പ്രതികരിച്ചത്. എന്നാൽ പിന്നീട് അതുണ്ടായില്ല.
നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിക്കുമ്പോൾ മൂകസാക്ഷിയായ കലക്ടർ അരുൺ കെ.വിജയനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാർ ഉയർത്തിയത്.
സംഘടനാഭേദമില്ലാതെ, ഒറ്റക്കെട്ടായി അവർ മുദ്രാവാക്യം വിളിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്