അധ്യാപിക ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃ മാതാവിനും തടവും പിഴയും  

SEPTEMBER 19, 2024, 7:04 AM

കാസർകോട്:  കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃ മാതാവിനും തടവും പിഴയും ശിക്ഷ.

2017 ആഗസ്റ്റ് 18 നാണ് കായികാധ്യാപികയായ കാസർകോട് മുന്നാട് സ്വദേശി പ്രീതി ആത്മഹത്യ ചെയ്തത്. മകളെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ അനിത പറഞ്ഞു. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ദേശിയ കബഡി താരം കൂടിയായിരുന്നു ഇവർ. പ്രീതിയുടെ ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ, ഭർത്താവിൻറെ അമ്മ ശ്രീലത എന്നിവരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചത്.

vachakam
vachakam
vachakam

കേസിലെ രണ്ടാം പ്രതി ഭർതൃപിതാവായ രമേശൻ വിചാരണക്കിടയിൽ മരിച്ചിരുന്നു. കാസർകോട് അഡീഷണൽ സെഷൻസ് കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്.

 ആത്മഹത്യാ പ്രേരണയിൽ രാകേഷ് കൃഷ്ണയ്ക്ക് ഏഴ് വർഷം കഠിന തടവും ശ്രീലതയ്ക്ക് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഗാർഹിക പീഡനത്തില് ഇരുവർക്കും രണ്ട് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam