കൽപ്പറ്റ: വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് കരാർ കമ്പനിയായ ഊരാളുങ്കൽ നീക്കം ചെയ്തു. സർക്കാർ നിർദേശത്തിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
മണ്ണ് പൂർണമായും മാറ്റിയെന്നും, സർക്കാർ തലത്തിൽ നിർദേശം ലഭിച്ച ഉടൻ തന്നെ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു.
വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെയാണ് ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് അടിയന്തരമായി നീക്കാൻ സർക്കാർ നിർദേശം നൽകിയത്.
മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് സംഭവിച്ചതുപോലുള്ള വലിയ അപകടത്തിന് സാധ്യതയുണ്ടെന്നും, നിർദേശം പാലിക്കാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് നേരത്തെ അറിയിച്ചിരുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശാസ്ത്രീയ സുരക്ഷാ മുൻകരുതലുകളില്ലാതെ നിർമാണ സ്ഥലങ്ങളിൽ മണ്ണ് കൂട്ടിയിടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി ആശങ്ക ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടൗൺഷിപ്പ് നിർമാണ സ്ഥലത്തെ മണ്ണ് നീക്കം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
