കാസർകോട്: അടിയന്തരാവസ്ഥക്കാലത്തെ വിവാദമായ രാജൻ കേസിലെ പ്രധാന സാക്ഷിയും രാജന്റെ അധ്യാപകനുമായ കാസർകോട് ചൗക്കി കെ.കെ. പുറം ചെമ്പകം വീട്ടിൽ പ്രൊഫ. കെ.കെ. അബ്ദുൾ ഗഫാർ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളജിൽ (ആർ.ഇ.സി.) മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപകനായിരുന്ന അദ്ദേഹം, രാജനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ജീവനോടെ കണ്ട അവസാന വ്യക്തികളിൽ ഒരാളായിരുന്നു.
രാജനെ പൊലീസ് കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയതിന് ശേഷം, പൊലീസ് അറിയിച്ചതിനെ തുടർന്ന് കോളജിനെ പ്രതിനിധീകരിച്ച് കക്കയം ക്യാമ്പിലെത്തിയ വ്യക്തിയും പ്രൊഫ. അബ്ദുൾ ഗഫാറായിരുന്നു. അതിനാൽ രാജൻ കേസിൽ അദ്ദേഹത്തിന്റെ മൊഴി ഏറെ നിർണായകമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
