കള്ളാടി മണ്ണിടിച്ചിൽ: നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ ഏഴായി

JULY 9, 2026, 3:06 AM

കോഴിക്കോട്: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ഏഴായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് സർവേയറായ ഉത്തരപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, എൻജിനീയറായ ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ, എസ്കവേറ്റർ ഓപറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

കണ്ടെത്തിയ മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞതനുസരിച്ച്, ഒരു മൃതദേഹം മീനാക്ഷി പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നും മറ്റൊന്ന് പുഴയിൽ നിന്നുമാണ് കണ്ടെത്തിയത്. ദുരന്തമേഖലയെ നാല് സെക്ടറുകളായി വിഭജിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഒന്നും രണ്ടും സോണുകളിലാണ് കൂടുതൽ പേർ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ ഇന്നത്തെ തിരച്ചിൽ പ്രധാനമായും ഈ മേഖലകളിൽ കേന്ദ്രീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

മൃതശരീരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമേ ഡിഎൻഎ പരിശോധന ആവശ്യമാണോ എന്ന് തീരുമാനിക്കൂ. തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിലായാൽ മാത്രമേ ഡിഎൻഎ പരിശോധന നടത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. എംബാമിങ് പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് അയയ്ക്കുക.

ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല. കഡാവർ നായകളെ ഉൾപ്പെടെ ഉപയോഗിച്ച് വിപുലമായ തിരച്ചിലാണ് നടക്കുന്നത്. എന്നാൽ കഴിഞ്ഞ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയും പുഴയിലെ കനത്ത ഒഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam