തിരുവനന്തപുരം: വിദ്വേഷ പ്രചാരണ കേസിൽ പ്രതിയായ വാർത്ത അവതാരക അപർണ കുറുപ്പിനെതിരെ അന്വേഷണം ആരംഭിച്ച് കൊച്ചി സൈബർ പൊലീസ്. കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വിവര ശേഖരണം, അപർണയുടെ മൊഴി രേഖപ്പെടുത്തൽ തുടങ്ങിയ നടപടികൾ ആരംഭിച്ചു.
ചാനൽ ചർച്ചക്കിടെ മുസ്ലിം വിദ്വേഷ പരാമർശം നടത്തിയെന്ന കാസർകോഡ് സ്വദേശി അബ്ദുൽ ഹക്കീം കുമ്പളയുടെ പരാതിയിലാണ് മാധ്യമപ്രവർത്തകക്കെതിരെ നിലവിൽ കേസെടുത്തിട്ടുള്ളത്. സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമം, മതവികാരത്തെ വൃണപ്പെടുത്തൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവി സംപ്രേഷണം ചെയ്ത 'ബിഗ് ഡയലോഗ്' എന്ന ചർച്ചാ പരിപാടിയാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ ചർച്ചക്കിടെ അവതാരകയായ അപർണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും വംശീയവുമായ നിലപാടുകൾ സ്വീകരിച്ചു എന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.ഇതിന് പിന്നാലെ തനിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് കാണിച്ച് അപർണ കുറുപ്പ് പൊലീസിൽ പരാതി നൽകി.
വിവാദം ശക്തമായതോടെ, തന്റെ പരാമർശങ്ങൾ ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് അവതാരക മാപ്പപേക്ഷിക്കുകയും, ചാനൽ പ്രസ്തുത വിഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
