കൊച്ചി: അധ്യാപകന്റെ കൈ വെട്ടിയ കേസിൽ പ്രതി സവാദിന്റെ ബന്ധുക്കൾക്ക് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഐഎയുടെ നോട്ടീസ്. കൊച്ചിയിലെ എൻഐഎ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം.
ഏതാനും ദിവസങ്ങൾക്കു മുമ്പ് സവാദിനെ പ്രൊഫ. ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞിരുന്നു. എറണാകുളം സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.
പൗരന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിച്ചു. താന്‍ ഇര മാത്രം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണ് എന്നാണ് തിരിച്ചറിയല്‍ പരേഡിന് ശേഷം ടി ജെ ജോസഫ് പ്രതികരിച്ചത്.
പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന സവാദിനെ കണ്ണൂർ പരിയാരം ബേരത്ത് വച്ചാണ് എൻഐഎ സംഘം പിടികൂടിയത്.
തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്