ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന്‍ പ്രകോപനങ്ങള്‍ക്കെതിരെ ശക്തവും എന്നാല്‍ സംയമനത്തോടെയുള്ളതുമായ പ്രതികരണമാണ് ഇന്ത്യ നടത്തിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാന് വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയുമെങ്കിലും, അച്ചടക്കവും തന്ത്രപരമായ ഏകോപനവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങള്‍ ആദ്യം ഭീകരരുടെ ഒളിത്താവളങ്ങളും പിന്നീട് ശത്രുവിന്റെ സൈനിക താവളങ്ങളും വ്യോമതാവളങ്ങളും നശിപ്പിച്ചതെങ്ങനെയെന്ന് നിങ്ങള്‍ കണ്ടു. നമുക്ക് ഇതിലും കൂടുതല്‍ വേണമെങ്കില്‍ ചെയ്യാമായിരുന്നു. എന്നാല്‍ ശക്തിയുടെയും സംയമനത്തിന്റെയും ഏകോപനത്തിന്റെ മഹത്തായ ഉദാഹരണം ഞങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.' രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ഇടപെടലില്‍ ഇന്ത്യയുടെ സമീപനം ഇപ്പോള്‍ അടിസ്ഥാനപരമായി മാറിയെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. 'ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് ഞങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തു. ഇനി മുതല്‍, എപ്പോഴെങ്കിലും ചര്‍ച്ചകള്‍ നടക്കുമ്പോള്‍, അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കും. മറ്റൊരു വിഷയത്തിലും പാകിസ്ഥാനുമായി ചര്‍ച്ചയില്ല,' അദ്ദേഹം പറഞ്ഞു.
ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും വേര്‍പിരിഞ്ഞ പിഒകെയിലെ സഹോദരങ്ങള്‍ ആത്മാഭിമാനത്തോടെയും സ്വന്തം ഇച്ഛാശക്തിയോടെയും ഒരുനാള്‍ തീര്‍ച്ചയായും ഇന്ത്യന്‍ മുഖ്യധാരയിലേക്ക് മടങ്ങിവരുമെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും രാജ്‌നാഥ് പറഞ്ഞു. 'പിഒകെയിലെ ജനങ്ങള്‍ ഞങ്ങളുടെ സ്വന്തമാണ്, അവര്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്,' സിംഗ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്