ന്യൂഡല്‍ഹി: തന്റെ വസതിയിലേക്ക് ചില യൂട്യൂബര്‍മാരും മാധ്യമപ്രവര്‍ത്തകരും അനുവാദമില്ലാതെ അതിക്രമിച്ചു കയറിയതായി സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു. വീടിനുള്ളിലെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തി സംപ്രേഷണം ചെയ്തത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും തനിക്കും കുടുംബത്തിനും വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയ സൗരവ് ദാസ്, വീടിന് നേരെ സാമൂഹിക വിരുദ്ധരില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതിന് ഈ മാധ്യമപ്രവര്‍ത്തകരും അവരെ ഏകോപിപ്പിച്ചവരുമായിരിക്കും പൂര്‍ണ്ണ ഉത്തരവാദികളെന്നും മുന്നറിയിപ്പ് നല്‍കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ സംഭവം രാജ്യസഭയില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതിക്രമിച്ചു കയറിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിജെപി വക്താവ് അശുതോഷ് രംഗ പ്രതികരിച്ചു. മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ ചാനലുകളുടെയും ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സൗരവ് ദാസിന്റെ വീടുമായി ബന്ധപ്പെടുത്തി തികച്ചും വ്യാജമായ ആരോപണങ്ങളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വിചാരണയുടെ പേരില്‍ വ്യക്തിപരമായ സുരക്ഷ അപകടത്തിലാക്കുന്ന നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
