ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചു. നവംബര്‍ 11 ന് അദ്ദേഹം ചുമതലയേല്‍ക്കും. തന്റെ പിന്‍ഗാമിയായി സഞ്ജീവ് ഖന്നയെ നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നാമനിര്‍ദേശം ചെയ്തിരുന്നു. സ്ഥാനമൊഴിയുന്നതിന് മുന്‍പായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയറായ ജഡ്ജിയെ തന്റെ പിന്‍ഗാമിയായി നാമനിര്‍ദേശം ചെയ്യുന്നതാണ് രീതി.
ആറ് മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിക്കുക. 2025 മെയ് 13 ന് അദ്ദേഹം വിരമിക്കും. 1983 ലാണ് ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. തീസ് ഹസാരി കോംപ്ലക്‌സിലെ ജില്ലാ കോടതികളിലും ഡല്‍ഹി ഹൈക്കോടതിയിലും ട്രിബ്യൂണലുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലം ആദായനികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ആയിരുന്നു. 2019 ലാണ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ജഡ്ജിയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്