ഡല്‍ഹി: കൊല്ലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖി ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പാർട്ടിയായ എൻസിപിയില്‍ ചേർന്നതായി റിപ്പോർട്ട്.
കഴിഞ്ഞ ഓഗസ്റ്റിലെ മഹാരാഷ്ട്ര നിമയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് നടത്തിയതിനെ തുടർന്ന് കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണം സീഷൻ സിദ്ദിഖി അന്നേ നിഷേധിച്ചിരുന്നു.
അതേസമയം എൻസിപിയില്‍ ചേർന്നത് വികാരനിർഭരമായ നിമിഷമാണെന്നാണ് സീഷൻ വിശേഷിപ്പിച്ചത്. 2019ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച വാന്ദ്രേ ഈസ്റ്റില്‍ നിന്ന് താൻ വീണ്ടും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'എനിക്കും എന്റെ കുടുംബത്തിനും ഈ ദിവസം മറക്കാൻ പറ്റാത്തതാണ്. ഈ സമയങ്ങളില്‍ എന്നെ വിശ്വസിച്ച അജിത് പവാർ, പ്രഫുല്‍ പട്ടേല്‍ സുനില്‍ തത്കരെ എന്നിവരോട് എന്നും നന്ദിയുളളവനായിരിക്കും. വാന്ദ്രേ ഈസ്റ്റില്‍ നിന്ന് മത്സരിക്കാൻ എന്നെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും ലഭിക്കുമെന്ന വിശ്വാസമുണ്ട്. വീണ്ടും ഞാൻ വിജയിക്കും'എന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്