അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക യാത്രികൻ രമേശ് വിസ്വാഷ് കുമാർ താൻ നേരിട്ട ആ അപകടത്തെക്കുറിച്ച് പറയുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് രമേശ് വിസ്വാഷ്.
സഹോദരനൊപ്പം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രമേശ്. പുറപ്പെട്ട് നിമിഷങ്ങൾക്കം വിമാനം ഭീകര ശബ്ദത്തോടെ തകർന്ന് വീഴുകയായിരുന്നു. എന്നാൽ എമർജൻസി എക്സിറ്റിലൂടെ രക്ഷപ്പെട്ട രമേശ് കണ്ണ് തുറന്നപ്പോൾ കണ്ടത് തനിക്ക് ചുറ്റും കിടക്കുന്ന തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിലുള്ള ചേതനയറ്റ ശരീരങ്ങളാണ്.
വിമാനം പറന്നുയരുന്നതിനിടയിൽ സ്റ്റക്കാകുന്ന പോലെ തോന്നിയെന്നും പെട്ടന്ന് വിമാനത്തിനുള്ളിൽ ലൈറ്റ് ഓൺ ആയെന്നും അദ്ദേഹം ദൂരദർശനോട് പ്രതികരിച്ചു.
'ടേക്ക് ഓഫിനായി റേസ് ചെയ്യുന്ന പോലെ വലിയ മുഴക്കം ഉണ്ടായി. കണ്ണിന് മുന്നിലാണ് എല്ലാം സംഭവിച്ചത്. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോൾ ജീവനുണ്ടെന്ന് ബോധ്യമായി. അടുത്തുണ്ടായിരുന്നവരെ കാണാനില്ലായിരുന്നു. സീറ്റ് ബെൽറ്റ് മാറ്റി പുറത്തേക്കിറങ്ങി. മരണം മുന്നിൽ കണ്ടു, മരിക്കുമെന്ന് ഉറപ്പായി'; അത്ഭുത രക്ഷപ്പെടലിനെ കുറിച്ച് രമേശ് പറഞ്ഞു.
'ഞാൻ എഴുന്നേറ്റപ്പോൾ ചുറ്റും മൃതദേഹങ്ങൾ ഉണ്ടായിരുന്നു. എനിക്ക് പേടിയായിരുന്നു. ഞാൻ എഴുന്നേറ്റു ഓടി. വിമാനത്തിന്റെ കഷണങ്ങൾ എന്റെ ചുറ്റും ഉണ്ടായിരുന്നു. ഓടുന്നതിനിടയിൽ ആരോ എന്നെ പിടിച്ചു ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചു.' കഴിഞ്ഞ ദിവസം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്