ഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വീണ്ടും സി ബി ഐ അറസ്റ്റ്. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.
മേയ് അഞ്ചിന് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഹസാരിബാഗിന്‍റെ സിറ്റി കോർഡിനേറ്ററായിരുന്നു എഹ്സനുല്‍ ഹഖ്. ഇംതിയാസ് ആലം എൻടിഎ നിരീക്ഷകനായും ഒയാസിസ് സ്കൂളിലെ സെന്‍റർ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്നുള്ള അഞ്ച് പേരെ കൂടി സിബിഐ ചോദ്യം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഒയാസിസ് സ്കൂളില്‍നിന്നുമാണ് ചോദ്യ പേപ്പർ മുഖ്യപ്രതി സഞ്ജീവിന് ലഭിച്ചതെന്നാണ് സൂചന. അതേസമയം പേപ്പർ ചോർച്ചയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ച സിബിഐ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബിഹാറില്‍നിന്നും അറസ്റ്റു ചെയ്തിരുന്നു. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റു ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്