ന്യൂഡെല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തേക്ക് റോസ് അവന്യൂ കോടതി ശനിയാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേജ്രിവാളിന്റെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി ഇന്ന് അവസാനിച്ചതിന് പിന്നാലെയാണ് സംഭവവികാസം.
ശനിയാഴ്ച ഉച്ചയോടെ ഇരു കക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ജൂലൈ 12 വരെ കെജ്രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. എഎപി മേധാവിയെ ജൂലൈ 12 ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.
അന്വേഷണത്തിന്റെയും നീതിയുടെയും താല്‍പ്പര്യം കണക്കിലെടുത്ത് കെജ്രിവാളിനെ തടവിലാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡ് ഏജന്‍സി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ് വന്നത്.
മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 26ന് തിഹാര്‍ ജയിലില്‍ നിന്ന് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ അറസ്റ്റ് ചെയ്യുമ്പോള്‍ കെജ്രിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന അതേ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്