കൊല്‍ക്കത്ത: ഗവര്‍ണര്‍ സി വി ആനന്ദബോസും പശ്ചിമബംഗാള്‍ സര്‍ക്കാരും തമ്മില്‍ പുതിയ യുദ്ധമുഖം തുറന്നു. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് കുമാര്‍ ഗോയലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ആനന്ദബോസ് ആവശ്യപ്പെട്ടു. രാജ്ഭവനു സമീപം കൊല്‍ക്കത്ത പോലീസ് ഒരു ഓഫീസ് പോലെയുള്ള കണ്‍ട്രോള്‍ റൂം നിര്‍മ്മിച്ചെന്നും ഇതിന് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ നിരീക്ഷണം നടത്തുന്നതായി ഗവര്‍ണര്‍ സംശയിക്കുന്നു. മുന്‍ ബംഗാള്‍ ഗവര്‍ണറും ഇപ്പോള്‍ ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
ഒരു സാധാരണ പോലീസ് ഓഫീസാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറയുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായാണ് പോലീസ് ഓഫീസ് എന്ന് സര്‍ക്കാര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്