ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ മേല്‍ക്കൂരച്ചോര്‍ച്ചക്ക് പിന്നാലെ യോഗി സര്‍ക്കാരിന് തിരിച്ചടിയായി രാംപഥ് റോഡിലെ കുഴികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ ക്ഷേത്ര നഗരത്തില്‍ കനത്ത വെള്ളക്കെട്ടാണ് ഉണ്ടാക്കിയത്.
ഈ വെള്ളകെട്ടുകൾ രൂപപെട്ടതോടെയാണ് റോഡിന്‍റെ 14 കിലോമീറ്റര്‍ ദൂരത്ത് വിവിധ ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടത്. റോഡിനടുത്തെ വീടുകള്‍ പോലും വെള്ളത്തിനടിയിലായി. രാമക്ഷേത്രത്തിലേക്കുള്ളതാണ് പുതുതായി പണികഴിപ്പിച്ച രാംപഥ് റോഡ്.
അതേസമയം ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ റോഡ് ഉടൻ നന്നാക്കിയതായി അധികൃതർ വ്യക്തമാക്കി. ഗുരുതരമായ അനാസ്ഥയുടെ പേരില്‍ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്