ബിജെപിയുടെ വായടപ്പിക്കാനാകുമോ? മഹുവയെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ മത്സരം

MARCH 25, 2024, 4:17 PM

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിപ്പട്ടിക പുറത്തു വന്നപ്പോൾ ഏവരും ആകാംഷയോടെ നോക്കിയ പേരാണ് മഹുവാ മൊയ്ത്ര. ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന മഹുവയെ ഇത്തവണയും മത്സരത്തിനിറക്കിയാൽ ജയം സാധ്യമോ എന്ന ചോദ്യമാണ് പലരും ഉയർത്തിയത്. എന്നാൽ കോഴ ആരോപണത്തെ ബിജെപിയുടെ രാഷ്ട്രീയക്കളിയെന്ന് മുദ്ര കുത്തി ഇത്തവണ കളത്തിൽ ഇറങ്ങിയാൽ ജയം ഉറപ്പെന്നാണ് തൃണമൂൽ കണക്കുകൂട്ടുന്നത്.

എന്നാൽ ഇത്തവണ മഹുവയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പം ആയേക്കില്ല. കാരണം പ്രാദേശിക രാജകുടുംബത്തിലെ അംഗമായ അമൃത റോയിയാണ് ഇത്തവണ മഹുവയുടെ എതിരാളി.കൃഷ്ണനഗർ ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർഥിയാണ് ഇവർ.

മഹുവയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ ശക്തമാക്കി അമൃത റോയിയിലൂടെ ഇത്തവണ കൃഷ്ണനഗർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം ബിജെപി എത്ര ശ്രമിച്ചാലും മഹുവയെ തോല്പിക്കാൻ കഴിയില്ലെന്നാണ് തൃണമൂലിന്റെ വാദം.

vachakam
vachakam
vachakam

അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ മിസ് മൊയ്ത്രയുടെ എതിരാളി ആരെന്നറിയുന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഒരു പോലീസ് കേസ് ഫയൽ ചെയ്യുകയും പണമിടപാട് കേസിൽ അവളുടെ കൊൽക്കത്തയിലെ വീട് റെയ്ഡ് ചെയ്യുകയും ചെയ്തു ദിവസങ്ങൾക്ക് ശേഷമാണ്. ഇതിന് മറുപടിയായി, കൃഷ്ണനഗർ സീറ്റിലേക്ക് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് എംഎസ് മൊയ്ത്ര ബിജെപിയെ പരിഹസിച്ചു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗറിൽ 49 കാരിയായ മഹുവ മൊയ്ത്ര 45 ശതമാനം വോട്ടുകൾ നേടിയാണ് മഹുവ വിജയിച്ചത്.ബിജെപി സ്ഥാനാർഥി കല്യാണ് ചൗബേയെക്കാൾ 60,000 വോട്ടുകൾ നേടിയായിരുന്നു ജയം. ഈ ജയം ഇത്തവണയും തുടരുമെന്നാണ് തൃണമൂലിന്റെ വിശ്വാസം.

1971 മുതൽ 1999 വരെ സിപിഎം ഭരിച്ച മണ്ഡലമായിരുന്നു കൃഷ്ണനഗർ.2009ലാണ് തൃണമൂൽ ആദ്യമായി ഈ സീറ്റ് നേടുന്നത്. പിന്നീടിങ്ങോട്ട് മണ്ഡലം തൃണമൂലിന്റെ കൈകളിലാണ്.

vachakam
vachakam
vachakam

ENGLISH SUMMARY: Mahua Moitra again as TMC candidate 



vachakam
vachakam
vachakam


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam