ജയ്‌പൂർ: സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരുടെ കുടുംബങ്ങളിലേക്ക് എൽപിജി സിലിണ്ടർ വിതരണം നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി രാജസ്ഥാൻ സർക്കാർ. ഒരു കുടുംബത്തിന് ഒരു മാസത്തിനുള്ളിൽ ഒന്നിലധികം ഗ്യാസ് സിലിണ്ടറുകൾ നൽകുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു.
ഇതിനിടെ ഗ്യാസ് സിലിണ്ടർ ക്ഷാമത്തെക്കുറിച്ച് തെറ്റായ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുവെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഗാർഹിക സിലിണ്ടറുകളുടെ വിതരണം സാധാരണ രീതിയിൽ തുടരുന്നുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടരുതെന്നും അധികൃതർ അറിയിച്ചു.
ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗവും നിയമവിരുദ്ധ സംഭരണവും കണ്ടെത്താൻ ജില്ലാ പാചകവാതക വിതരണ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് 26 ഗാർഹിക എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
