പഹല്‍ഗാമും ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണവും തമ്മില്‍ സാമ്യതയെന്ന് ഇസ്രയേല്‍ അംബാസഡര്‍

APRIL 28, 2025, 2:39 PM

ന്യൂഡെല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനും ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന ഹമാസ് ഭീകരാക്രമണത്തിനും തമ്മില്‍ വ്യക്തമായ ഒരു സമാനതയുണ്ടെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍. 2023 ല്‍ നോവ സംഗീതമേളയില്‍ നടന്ന കൂട്ടക്കൊല ലോകമെമ്പാടുമുള്ള ഭീകര സംഘടനകള്‍ക്ക് പ്രചോദനത്തിന്റെ അപകടകരമായ തരംഗമായിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒക്ടോബര്‍ 7 ലെ കൂട്ടക്കൊലയ്ക്ക് ശേഷം പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹമാസ് ഭീകരരെ ക്ഷണിച്ചിട്ടുണ്ടെന്നും അസര്‍ പറഞ്ഞു.

'ഒക്ടോബര്‍ 7 ലെ ക്രൂരമായ ആക്രമണം ലോകമെമ്പാടുമുള്ള തീവ്രവാദികള്‍ക്ക് നല്‍കിയ പ്രചോദനമാണ് ഏറ്റവും ആശങ്കാജനകമായ പ്രതിഭാസം. ഗാസ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ഹമാസ് സൈനിക സംവിധാനം പൊളിച്ചുമാറ്റപ്പെടുകയും ചെയ്തിട്ടും, ഈ കുറ്റകൃത്യങ്ങളുടെ മാനസിക ആഘാതം, ആഗോള സ്വാധീനം ചെലുത്തിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങള്‍ നേരിടുന്ന വിശാലമായ ഭീഷണി എടുത്തുകാണിച്ചുകൊണ്ട്, ഭീകരതയെ ചെറുക്കുന്നതിന് ഒരു കൂട്ടായ സമീപനത്തിന്റെ ആവശ്യകത അസര്‍ ഊന്നിപ്പറഞ്ഞു. 'ഇന്ത്യന്‍ സര്‍ക്കാരിന്റെ സംരംഭങ്ങളെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണ്, കാരണം ഭീകരതയുടെ സ്‌പോണ്‍സര്‍മാരെ ഉത്തരവാദിത്തപ്പെടുത്തണം,' അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam