ന്യൂഡെല്‍ഹി: കലാപത്തില്‍ നിന്ന് രക്ഷപ്പെട്ട് തിങ്കളാഴ്ച ഇന്ത്യയിലെത്തിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ടീം അംഗങ്ങള്‍ ഇന്ത്യയില്‍ നിന്ന് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ തുടങ്ങിയതായി സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളുമാണ് ഹസീനയുടെ സംഘത്തിലെ ആളുകളുടെ ലക്ഷ്യം.
ഷെയ്ഖ് ഹസീന തന്റെ സഹോദരി ഷെയ്ഖ് രഹനയ്ക്കും അടുത്ത കൂട്ടാളികള്‍ക്കുമൊപ്പമാണ് മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ജെറ്റില്‍ ഡെല്‍ഹിയിലെ ഹിന്‍ഡണ്‍ എയര്‍ബേസില്‍ ലാന്‍ഡ് ചെയ്തത്. കലാപകാരികളില്‍ നിന്ന് ഭീഷണി നേരിടുന്ന ആളുകളും സംഘത്തിലുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ വസതിയില്‍ പോലും അതിക്രമിച്ചുകയറിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തിടുക്കത്തില്‍ ബംഗ്ലാദേശ് വിടേണ്ടി വന്നതിനാല്‍ ഷെയ്ഖ് ഹസീനയ്ക്കും കൂട്ടാളികള്‍ക്കും അധിക വസ്ത്രങ്ങളോ നിത്യോപയോഗ വസ്തുക്കളോ കൊണ്ടുവരാന്‍ പോലും കഴിഞ്ഞില്ല. ബംഗ്ലാദേശ് എംബസിയില്‍ വിന്യസിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ ഓഫീസ് അംഗങ്ങളാണ് വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ അവരെ സഹായിച്ചത്.
ഷെയ്ഖ് ഹസീനയ്ക്ക് മറ്റേതെങ്കിലും രാജ്യത്ത് അഭയം ലഭിക്കുന്നത് വരെ ഇന്ത്യ അഭയം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പ്രോട്ടോക്കോള്‍ ഓഫീസര്‍മാരും സമ്മര്‍ദ്ദം തരണം ചെയ്യാന്‍ ഹസീനയുടെ സംഘത്തിലെ അംഗങ്ങളെ സഹായിക്കുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്