ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധങ്കറും നടിയും രാഷ്ട്രീയ നേതാവുമായ ജയ ബച്ചനും തമ്മിൽ രാജ്യസഭയിൽ വാഗ്വാദം.
ഉപരാഷ്ട്രപതി ജയാ ബച്ചനെ 'ജയ അമിതാഭ് ബച്ചൻ' എന്ന് വിളിച്ചതാണ് വിവാദമായത്. ജഗ്ദീപ് ധങ്കർ അസ്വീകാര്യമായ സ്വരത്തിലാണ് സംസാരിച്ചതെന്ന് ജയ ബച്ചൻ ആരോപിക്കുന്നു. ഇതേത്തുടർന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഇതിന് പിന്നാലെ രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിനെതിരെ ഇമ്പീച്ച്മെൻ്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ജഗദീപ് ധൻകർ ജയ ബച്ചനെ അധിക്ഷേപിച്ചെന്നാണ് ആരോപണം.
ഞാനൊരു കലാകാരിയാണ്. ഒരാളുടെ ശരീരഭാഷയും ഭാവങ്ങളും എനിക്ക് മനസ്സിലാകും. ജഗദീപ് ധൻകർ തന്നോട് സ്വീകാര്യമല്ലാത്ത സ്വരത്തിലാണ് സംസാരിച്ചത്. അദ്ദേഹം എൻ്റെ സഹപ്രവർത്തകനാണ്. പക്ഷേ അദ്ദേഹത്തിന്റെ ടോൺ എനിക്ക് അസ്വീകാര്യമാണെന്നും ജയ ബച്ചൻ പറഞ്ഞു. മാത്രമല്ല ജഗദീപ് ധൻകർ മാപ്പ് പറയണമെന്നും ജയ ബച്ചൻ ആവശ്യപ്പെട്ടു.
നിസാര കാര്യത്തിന് ജയ ബച്ചൻ ഇങ്ങനെ പെരുമാറേണ്ട കാര്യമില്ലെന്നും സെലിബ്രിറ്റിയാണെങ്കിലും ഔചിത്യബോധത്തോടെ പെരുമാറണമെന്നും ജഗ്ദീപ് ധങ്കർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്