ന്യൂഡെല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സംസ്ഥാന നിയമസഭ കൈമാറുന്ന ബില്ലുകളില്‍ നടപടിയെടുക്കാന്‍ മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി നടപടിയില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു ജനാധിപത്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ജുഡീഷ്യറിക്ക് ഉത്തരം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഭരണഘടന നല്‍കാത്ത അധികാരങ്ങള്‍ കോടതി ഏറ്റെടുക്കരുത്. സ്റ്റേറ്റിന്റെ ഏതെങ്കിലും ഒരു ഘടകം മറ്റൊരു ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളെ ധിക്കരിക്കാന്‍ അനുവദിച്ചാല്‍ ഭരണഘടനാ ലംഘനമുണ്ടാകുമെന്നും കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്കുള്ള കത്തില്‍ പറഞ്ഞു.
അധികാര വിഭജനം ഭരണഘടനാ ചട്ടക്കൂടിന്റെ ഭാഗമാണെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. 'മൂന്ന് അവയവങ്ങളില്‍ ഒന്നിന് മാത്രമായി നിലനില്‍ക്കുന്ന ചില സോണുകള്‍ ഉണ്ട്... മറ്റുള്ളവയ്ക്ക് അത് ലംഘിക്കാന്‍ കഴിയില്ല. ഗവര്‍ണര്‍മാരുടെയും പ്രസിഡന്റിന്റെയും ഉയര്‍ന്ന പ്ലീനറി സ്ഥാനങ്ങള്‍ ആ സോണിനുള്ളില്‍ വരും. അവ രാഷ്ട്രീയ സ്ഥാനങ്ങളാണെങ്കിലും അവ ജനാധിപത്യ ഇച്ഛാശക്തിയെ കൂടി പ്രതിനിധാനം ചെയ്യുന്നു'. തുഷാര്‍ മേത്ത പറഞ്ഞു.
ഒരു ജനാധിപത്യ റിപ്പബ്ലിക്കില്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പ് മാത്രമല്ല ജനാധിപത്യ പ്രക്രിയയുടെ ഒരേയൊരു രൂപം. രാഷ്ട്രപതിയെ തെരഞ്ഞെടുക്കപ്പെടുകയും ഗവര്‍ണര്‍മാരെ മന്ത്രിമാരുടെ സമിതി തീരുമാനിച്ച് രാഷ്ട്രപതി വഴി നിയമിക്കുകയുമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നിയമനം നടത്തുന്ന അധികാര സ്ഥാനങ്ങള്‍ ജനാധിപത്യ വിശ്വാസത്തിന്റെ നിയമപരമായ കേന്ദ്രങ്ങള്‍ കൂടിയാണെന്നും മേത്ത പറഞ്ഞു.
ഗവര്‍ണര്‍മാരെ അതിനാല്‍ തന്നെ അന്യരും വിദേശികളും ആയി കണക്കാക്കരുത്. ഗവര്‍ണര്‍മാര്‍ കേന്ദ്രത്തിന്റെ വെറും ദൂതന്മാരല്ല, മറിച്ച് ഓരോ ഫെഡറേഷന് യൂണിറ്റിലെയും മുഴുവന്‍ രാജ്യത്തിന്റെയും പ്രതിനിധികളാണ്. അവര്‍ ദേശീയ താല്‍പ്പര്യത്തെയും ദേശീയ ജനാധിപത്യ ഇച്ഛയെയും പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ നടപടികള്‍ക്ക് സമയ പരിധി നിശ്ചയിക്കാനാകുമോ എന്ന രാഷ്ട്രപതിയുടെ ചോദ്യത്തില്‍ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി