അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ 274 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാൾക്ക് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്.
എയർ ഇന്ത്യ ദുരന്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ 27 വർഷം മുമ്പ് നടന്ന വിമാനാപകടത്തെ ഇതുപോലെ അതിജീവിച്ച ഒരു തായ് നടൻ ഉണ്ടായിരുന്നു. എയർ ഇന്ത്യ അപകടത്തിലെ ഏക അതിജീവിച്ചയാൾ താൻ ഇരുന്ന അതേ സീറ്റിലായിരുന്നു എന്നാണ് അദ്ദേഹം ശ്രദ്ധിച്ചത്.
1998 ഡിസംബർ 11-ന് തന്‍റെ 20-ാം വയസിലാണ് റുവാങ്‌സാക് ലോയ്ചുസാകിന് അപകടം സംഭവിക്കുന്നത്. തായ് എയർവേസ് ഫ്ലൈറ്റ് TG261 തായ്‌ലൻഡിന്റെ തെക്ക് ഭാഗത്ത് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നു വീണപ്പോൾ റുവാങ്‌സാക് മരണത്തെ അതിജീവിച്ചു. ഈ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേരും മരിച്ചിരുന്നു.
എയർ ഇന്ത്യ ഫ്ലൈറ്റ് AI171 അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് 11എ സീറ്റിലായിരുന്നു ഇരുന്നതെന്ന് അറിഞ്ഞപ്പോൾ തനിക്ക് രോമാഞ്ചം വന്നുവെന്ന് ഇപ്പോൾ 47 വയസുള്ള റുവാങ്‌സാക് പറഞ്ഞു.
"ഇന്ത്യയിൽ ഒരു വിമാനാപകടത്തെ അതിജീവിച്ചയാൾ. അദ്ദേഹം എന്‍റെ അതേ സീറ്റിൽ തന്നെയായിരുന്നു. 11A." തായ് ഭാഷയിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ റുവാങ്‌സാക് ഇങ്ങനെ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്