കുഞ്ഞുങ്ങളുടെ നടത്തത്തിലൂടെ ഓട്ടിസം മനസിലാക്കാമെന്ന് പഠനം. കാൽവിരലുകളിലൂന്നി കുഞ്ഞുങ്ങൾ നടക്കുന്നത് നാം സാധാരണയായി കാണുന്നതാണ്. ഉപ്പൂറ്റി നിലത്ത് കുത്താതെ ഈ രീതിയിൽ നടക്കുന്നതിനെ ടോ വാക്കിങ് എന്നാണ് പറയുന്നത്.
എന്നാൽ 3 വയസ്സിനുശേഷവും കുട്ടി ഈ രീതിയിലാണ് നടക്കുന്നതെങ്കിൽ അത് ഓട്ടിസം അടക്കമുള്ള ഗൗരവതരമായ പ്രശ്നങ്ങളുടെ സൂചനയാകാമെന്നാണ് റിപോർട്ടുകൾ.
ഓട്ടിസം ബാധിച്ച കുട്ടികളിൽ 20% മുതൽ 45% വരെ പേർ ടോ വാക്കിങ് രീതിയിലാണ് നടക്കുന്നതെന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നിരുന്നാലും, സാധാരണ വളർച്ചയുള്ള കുട്ടികളിൽ 4.5% പേർ മാത്രമേ ഈ രീതിയിൽ നടക്കുന്നുള്ളൂ. ഓട്ടിസം ബാധിച്ച ചില കുട്ടികൾക്ക് കാൽവിരലുകൾ നിലത്ത് തൊടുമ്പോൾ അസ്വസ്ഥത അനുഭവപ്പെടാം, അതായിരിക്കാം അവരുടെ ഇങ്ങനെയുള്ള നടത്തത്തിന് പിന്നിലെ കാരണം. , കുട്ടികളിലെ ഹൈപ്പർസെൻസിറ്റിവിറ്റി, ഹൈപ്പോസെൻസിറ്റിവിറ്റി തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണിവ.
കുട്ടികളുടെ ആവശ്യമനുസരിച്ച് തെറാപ്പിയും വ്യക്തിഗതമായ സമീപനവും ഈ വിഷയത്തിൽ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇവരുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി ഉപ്പൂറ്റി നിലത്ത് വെച്ച് നടക്കാൻ ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടതുണ്ട്. കൂടുതൽ ഗുരുതരമായ കേസുകളിൽ ടോ വാക്കിങ്ങ് ശരിയാക്കുന്നതിന് പ്രത്യേക ബ്രേസുകളോ(braces) കാസ്റ്റുകളോ(casts) ഡോക്ടർമാർ ശുപാർശ ചെയ്തേക്കാം.
കാൽഫ് പേശിയെയും അക്കില്ലസ് പേശികളെയും ശക്തിപ്പെടുത്തുന്നതിൽ ഫിസിക്കൽ തെറാപ്പി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വ്യായാമങ്ങൾ നടക്കാനുള്ള രീതിയെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുമെന്ന് ഡോക്ടർന്മാർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്