ജറുസലേം: ഗാസയിൽ ഇസ്രായേൽ-യുഎസ് പിന്തുണയുള്ള സ്വകാര്യ കരാറുകാരുടെ ഭക്ഷ്യ വിതരണം നിർത്തിവച്ചു. കഴിഞ്ഞ ആഴ്ചയിൽ, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന വിതരണ കേന്ദ്രത്തിൽ ഭക്ഷണം തേടിയെത്തിയ 80 ഓളം പാലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നിരുന്നു. നൂറുകണക്കിന് പേർക്കും പരിക്കേറ്റു.
വിതരണ കേന്ദ്രത്തിലെ സുരക്ഷ മെച്ചപ്പെടുത്തിയ ശേഷം വിതരണം പുനരാരംഭിക്കുമെന്ന് സംഘടന അറിയിച്ചു. സഹായം സ്വീകരിക്കുന്ന സാധാരണക്കാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിനാണ് ഞങ്ങളുടെ മുൻഗണന എന്ന് ജിഎച്ച്എഫ് വക്താവ് പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച തെക്കൻ ഗാസ മുനമ്പിലെ ഒരു സ്‌കൂളിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ പത്ത് പാലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
പട്ടണം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൈന്യം ലഘുലേഖകൾ വിതരണം ചെയ്തതിനെത്തുടർന്ന് ഈ മേഖല വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും മുങ്ങി. ഗാസയിൽ അടിയന്തര വെടിനിർത്തലും സഹായ വിതരണവും ആവശ്യപ്പെടുന്ന ഒരു പ്രമേയം യുഎൻ സുരക്ഷാ കൗൺസിൽ പരിഗണിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്