ലണ്ടൻ : വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേലി കുടിയേറ്റങ്ങളെ പിന്തുണയ്ക്കുന്ന ഏഴ് സംഘടനകൾക്ക് യുകെ ഉപരോധം ഏർപ്പെടുത്തി.
മൂന്ന് അനധികൃത കുടിയേറ്റ ഔട്ട് പോസ്റ്റുകള്‍ക്കും നാല് സംഘടനകള്‍ക്കുമാണ് യുകെ ഉപരോധം ഏർപ്പെടുത്തിയിരുക്കുന്നത്. തിർസ വാലി ഫാം, മൈതാരിം, ഷുവി എറെറ്റ്സ് എന്നിവയാണ് ഉപരോധിക്കപ്പെട്ടിരിക്കുന്ന ഔട്ട് പോസ്റ്റുകള്‍. ഓഡ് യോസെഫ് ചായ് യെശിവ, ഹാഷോമർ യോഷ്, ടോററ്റ് ലെച്ചിമ, അമാന എന്നീ ഇസ്രയേല്‍ സംഘടനകളാണ് ഉപരോധിക്കപ്പെട്ടിരിക്കുന്നത്.
ഇതിൽ അമാന എന്ന സംഘടന ഇസ്രായേലിൻ്റെ അനധികൃത കുടിയേറ്റത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്. കാനഡയും ഇവരെ ഉപരോധിച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ ഒരു മില്യണ്‍ കുടിയേറ്റങ്ങള്‍ സാധ്യമാക്കുക എന്നതാണ് അമാനയുടെ പ്രഖ്യാപിത ലക്ഷ്യം.
അതേസമയം, ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിനും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനും എതിരെ ഉപരോധം പരിഗണിക്കുന്നതായി ഡേവിഡ് കാമറൂൺ ചൊവ്വാഴ്ച ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലേബർ സർക്കാർ തൻ്റെ നിർദ്ദേശം അവഗണിച്ചതിൽ മുൻ വിദേശകാര്യ സെക്രട്ടറിയും ആശങ്ക പ്രകടിപ്പിച്ചു.
പൊതുതിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ പ്രാധാന്യമുള്ള ഇത്തരം നീക്കങ്ങൾ നടത്തരുതെന്ന് തന്നോട് നിർദേശിച്ചിട്ടുണ്ടെന്നും കാമറൂൺ കൂട്ടിച്ചേർത്തു. എന്നാൽ ഉപരോധം ഏർപ്പെടുത്താൻ ആഴ്ചകളായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഡേവിഡ് കാമറൂണിൻ്റെ വെളിപ്പെടുത്തലുകളെ തുടർന്ന് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്