ഹോങ്കോംഗ്: ഏഷ്യയിലുടനീളമുള്ള പുരുഷന്മാരുടെ മനസ്സില്‍, അവള്‍ ഒരു സുന്ദരിയായ സ്ത്രീയായി പ്രത്യക്ഷപ്പെട്ടു. അവര്‍ സംസാരിച്ച വീഡിയോ കോളുകള്‍ അവരുടെ പുതിയ പ്രണയം യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഡീപ്ഫേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള തട്ടിപ്പാണെന്ന് മനസിലാക്കിയപ്പോള്‍ മില്യണ്‍ കണക്കിന് ഡോളറാണ് നഷ്ടമായത്. ഇരകളെ വശീകരിച്ച് 46 മില്യണിലധികം ഡോളറുകള്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയെന്ന് ഹോങ്കോംഗ് പൊലീസ് വ്യക്തമാക്കുന്നു. ഇരകളില്‍ ഭൂരിഭാഗവും ഏഷ്യയിലുടനീളമുള്ള പുരുഷന്മാരാണ്.
തട്ടിപ്പിന് തായ്വാന്‍ മുതല്‍ സിംഗപ്പൂര്‍ വരെയും ഇന്ത്യയില്‍ ഉള്ളവരെയും ലക്ഷ്യമിട്ടിരുന്നതായി ആരോപിക്കപ്പെടുന്ന അഴിമതി സംഘത്തിലെ രണ്ട് ഡസനിലധികം അംഗങ്ങളെ അറസ്റ്റ് ചെയ്തതായി തിങ്കളാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍, ഏഷ്യന്‍ ഫിനാന്‍ഷ്യല്‍ ഹബ്ബിലെ പൊലീസ് അറിയിച്ചു. നഗരത്തിലെ ഹുങ് ഹോം ജില്ലയിലെ 4,000 ചതുരശ്ര അടി വ്യാവസായിക യൂണിറ്റിലെ സംഘത്തിന്റെ ഓപ്പറേറ്റിംഗ് സെന്ററില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് 21 പുരുഷന്മാരെയും ആറ് സ്ത്രീകളെയും കബളിപ്പിക്കാനുള്ള ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തി.
21 നും 34 നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ ഭൂരിഭാഗവും നല്ല വിദ്യാഭ്യാസമുള്ളവരായിരുന്നു. അവരില്‍ പലരും ഡിജിറ്റല്‍ മീഡിയ, ടെക്‌നോളജി ബിരുദധാരികളായ പ്രാദേശിക സര്‍വകലാശാലകളില്‍ പഠിച്ച ശേഷം സംഘം റിക്രൂട്ട് ചെയ്ത് എടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. വ്യാജ ക്രിപ്റ്റോ കറന്‍സി പ്ലാറ്റ്ഫോം നിര്‍മ്മിക്കാന്‍ വിദേശത്തുള്ള ഐടി സ്‌പെഷ്യലിസ്റ്റുകളുമായി ചേര്‍ന്ന് പ്രതികള്‍ പ്രവര്‍ത്തിച്ചതായും അവിടെ നിക്ഷേപം നടത്താന്‍ ഇരകളെ നിര്‍ബന്ധിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
എഐയുടെ സഹായത്തോടെ സൃഷ്ടിച്ച റിയലിസ്റ്റിക് വ്യാജ വീഡിയോ, ഓഡിയോ, മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഡീപ്‌ഫേക്കുകള്‍. ബോധ്യപ്പെടുത്തുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ മുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വരെ ഈ സാങ്കേതികവിദ്യ കൂടുതലായി സ്വീകരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്