ഇറാന്‍-യുഎസ് ആണവ ചര്‍ച്ച: മൂന്നാം റൗണ്ടില്‍ പുരോഗതിയെന്ന് ഇരുപക്ഷവും

APRIL 26, 2025, 7:45 PM

മസ്‌കറ്റ്: മിഡില്‍ ഈസ്റ്റ് കാര്യങ്ങള്‍ക്കായുള്ള യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് വീണ്ടും അമേരിക്കന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുകയാണ്. ഇത്തവണത്തെ ഇറാന്‍-യു.എസ് ആണവ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നാണ് ഇരുപക്ഷവും വ്യക്തമാക്കിയിരിക്കുന്നത്.

മസ്‌കറ്റില്‍ നടന്ന ചര്‍ച്ചകള്‍ പോസിറ്റീവും ഫലപ്രദവും ആയിരുന്നു. ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരു കരാറിലെത്തുന്നതിന് അത് ഉപകരിച്ചു. ഇതുവരെയുള്ള തങ്ങളുടെ ചര്‍ച്ചകളുടെ ഗതിയില്‍ സംതൃപ്തരാണ്. ഇരുപക്ഷവും വിഷയത്തില്‍ ഗൗരവം കാണിക്കുന്നുണ്ട്. ആക്‌സിയോസിന് ലഭിച്ച ഒരു പ്രസ്താവനയില്‍ ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചകള്‍ കൂടുതല്‍ സാങ്കേതികമായി മാറിയെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇപ്പോള്‍ പൊതുവായ വിഷയങ്ങളില്‍ നിന്നും പ്രത്യേക വിഷയങ്ങളിലേക്ക് നീങ്ങുകയാണെന്നും ഇന്ന് തങ്ങള്‍ക്ക് സാമ്പത്തിക വിദഗ്ധര്‍ ഉണ്ടായിരുന്നു. അടുത്ത സെഷനില്‍ ആണവോര്‍ജ്ജ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള ഒരു വിദഗ്ദ്ധനും ചേരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അരാഗ്ചി കൂട്ടിച്ചേര്‍ത്തു.

ഈ റൗണ്ടില്‍ ഇരുപക്ഷവും നിരവധി തവണ എഴുത്തിലൂടെ അഭിപ്രായങ്ങള്‍ കൈമാറി. മുന്‍ രണ്ട് ചര്‍ച്ചകളെപ്പോലെ പ്രത്യേക മുറികളില്‍ ഇരുപക്ഷവുമായും ഒമാനി ഉദ്യോഗസ്ഥര്‍ മധ്യസ്ഥരായി നിലകൊണ്ടു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നയരൂപീകരണ മേധാവിയായ മൈക്കല്‍ ആന്റണ്‍, യുഎസ് ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നുള്ള 12 അംഗ വിദഗ്ദ്ധ സംഘത്തിന് നേതൃത്വം നല്‍കി.

ഏഴ് ദിവസത്തിനുള്ളില്‍ അടുത്ത യോഗം നടക്കുന്നതിന് മുമ്പ് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ കാര്യങ്ങള്‍ അവലോകനം ചെയ്യും. അടുത്ത സ്ഥലം ഒമാന്‍ തീരുമാനിക്കും. ആദ്യ ചര്‍ച്ച ഏപ്രില്‍ 12 ന് ഒമാനിലെ മസ്‌കറിലും അടുത്തത് ഏപ്രില്‍ 19 ന് റോമിലും ആയിരുന്നു. ബുധനാഴ്ച സാങ്കേതിക ചര്‍ച്ചകളും നടന്നു. ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷയുള്ളവരാണ്. വളരെയധികം ജാഗ്രത പുലര്‍ത്തുന്നുവെന്ന് അരാഗ്ചി കൂട്ടിച്ചേര്‍ത്തു. ആണവ ചര്‍ച്ചകള്‍ മാത്രമാണ് കൈകാര്യം ചെയ്തത്. ഇറാന്റെ ഉന്നത നയതന്ത്രജ്ഞന്‍ മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

മധ്യസ്ഥനായ ഒമാനി വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി, എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത് ഈ ചര്‍ച്ചകള്‍ പരസ്പര ബഹുമാനത്തിന്റെയും നിലനില്‍ക്കുന്ന പ്രതിബദ്ധതകളുടെയും അടിസ്ഥാനത്തില്‍ ഒരു കരാറിലെത്താന്‍ തീരുമാനിച്ചു. പ്രധാന തത്വങ്ങള്‍, ലക്ഷ്യങ്ങള്‍, സാങ്കേതിക ആശങ്കകള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്തു. പുതിയ കരാറില്‍ എത്തിയില്ലെങ്കില്‍ സൈനിക നടപടിക്ക് ഭീഷണിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ആക്രമണമില്ലാതെ തന്നെ നമുക്ക് ഒരു കരാറില്‍ എത്താന്‍ കഴിയും. നമുക്ക് കഴിയുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇത്തരമൊരു അഭിപ്രായം നടത്തിയത്. ബരാക് ഒബാമയുടെ പ്രസിഡന്റായിരുന്ന കാലത്ത് ചര്‍ച്ച ചെയ്ത സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതിയില്‍ നിന്ന് ട്രംപ് തന്റെ ആദ്യ കാലയളവില്‍ പിന്മാറിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam