ജെറുസലേം: ആശുപത്രിയും ജനവാസ സ്ഥലങ്ങളും ആക്രമിച്ച നടപടിക്ക് ടെഹ്‌റാനിലെ സ്വേച്ഛാധിപതികളില്‍ നിന്ന് മുഴുവന്‍ വിലയും ഈടാക്കുമെന്ന് ഇസ്രയേല്‍ പ്രധാനന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവ ഉന്മൂലന ഭീഷണി നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചു.
തെക്കന്‍ ഇസ്രായേലിലെ സൊറോക്ക ആശുപത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടെല്‍ അവീവിനടുത്തുള്ള ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 240 പേര്‍ക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
'ഇന്ന് രാവിലെ, ഇറാന്റെ തീവ്രവാദ സ്വേച്ഛാധിപതികള്‍ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിയിലും രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ഒരു സാധാരണ ജനവാസ കേന്ദ്രത്തിനും നേരെ മിസൈലുകള്‍ വിക്ഷേപിച്ചു. ടെഹ്‌റാനിലെ സ്വേച്ഛാധിപതികളില്‍ നിന്ന് ഞങ്ങള്‍ ഇതിന്റെ മുഴുവന്‍ വിലയും ഈടാക്കും.' നെതന്യാഹു എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്