ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ ചുമത്തി പ്രോസിക്യൂട്ടർമാർ.
2024ലെ വിദ്യാർഥി നേതൃത്വത്തിലുള്ള കലാപത്തിനിടെ അക്രമാസക്തമായ അടിച്ചമർത്തലുകളിൽ പങ്കുവഹിച്ചുവെന്നാരോപിച്ചാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയത്.
സുരക്ഷാ സേനയോടും രാഷ്ട്രീയ പാർട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും ഹസീന നേരിട്ട് ഓപ്പറേഷൻ നടത്താൻ ഉത്തരവിട്ടതായും അതിന്റെ ഫലമായി വൻ നാശനഷ്ടങ്ങൾ ഉണ്ടായതായും അന്വേഷണ റിപ്പോർട്ട് കണ്ടെത്തിയിരുന്നു.
"ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതായിരുന്നു," വീഡിയോ തെളിവുകളും വിവിധ ഏജൻസികൾ തമ്മിലുള്ള എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളും ഉദ്ധരിച്ച് ഞായറാഴ്ച നടന്ന ഒരു ടെലിവിഷൻ ഹിയറിംഗിൽ ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്‌ലാം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്