ഉക്രെയ്ൻ അധിനിവേശം രണ്ട് വർഷം പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന് വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ ബിബിസി നടത്തിയ അന്വേഷണത്തിലാണ് റഷ്യൻ സൈന്യം നടത്തിയ മരണസംഖ്യ ചൂണ്ടിക്കാണിക്കുന്നത്.
ഉക്രെയ്നിലെ യുദ്ധത്തിൻ്റെ രണ്ടാം പകുതിയിലെ മരണനിരക്ക് ആദ്യ വർഷത്തേക്കാൾ 25 ശതമാനം കൂടുതലാണ്. 2022 ഫെബ്രുവരിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ ബിബിസി, സ്വതന്ത്ര മീഡിയ ഗ്രൂപ്പായ മീഡിയ സോൺ, സന്നദ്ധപ്രവർത്തകർ എന്നിവർ പരിശോധിച്ചു.
ശ്മശാനങ്ങളിലെ പുതിയ ശവക്കുഴികളിൽ ആലേഖനം ചെയ്ത പേരുകൾ, ഔദ്യോഗിക രേഖകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ എന്നിവ ഇതിനായി പരിശോധിച്ചു. അധിനിവേശത്തിൻ്റെ രണ്ടാം വർഷത്തിൽ മാത്രം 27,300 റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ഈ കണക്ക് ബിബിസി ഉൾപ്പെടെയുള്ളവയുടെ ഔദ്യോഗിക രേഖകളേക്കാൾ എട്ട് മടങ്ങ് കൂടുതലാണ്.
മരണസംഖ്യയിൽ റഷ്യന്‍ അധിനിവേശ പ്രദേശമായ ഡോണ്‍ടെസ്‌ക്, കിഴക്കന്‍ യുക്രെയ്ന്‍ പ്രദേശമായ ലുഹാന്‍ഷെക് എന്നിവിടങ്ങളിലെ മരണങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ബിബിസി പറയുന്നു. അതേസമയം, ഇക്കാലയളവില്‍ 31,000 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയുടെ വാദം.
കൂലിപ്പടയാളികളായ വാഗ്നര്‍ ഗ്രൂപ്പ് അംഗങ്ങളെ ഉള്‍പ്പെടെയാണ് സ്ഥിര പോരാളികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളണ്ടിയർമാർ, ഡ്രാഫ്റ്റീസ് (നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ടവര്‍), ഇന്‍മേറ്റ്‌സ് എന്നിവരാണ് സിവിലിയന്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. വാഗ്നര്‍ ഗ്രൂപ്പിന് മാത്രം 22,000ത്തോളം പേരെ നഷ്ടമായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്