അങ്കാറ: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി വിമർശിച്ചു തുർക്കി. ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ വിമർശിച്ചത്.
നെതന്യാഹുവിനെ തടയണമെന്നും തുർക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു. നമ്മുടെ അയൽക്കാരനായ ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെ അവഗണിക്കുന്ന വ്യക്തമായ പ്രകോപനമാണിത്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാവുകയും ഗാസയെ ലക്ഷ്യം വച്ചുള്ള മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്ന സമയത്ത് നടക്കുന്ന ഈ ആക്രമണങ്ങൾ ഇസ്രായേലിന്റെ നിയമലംഘന മാനസികാവസ്ഥ പ്രകടമാക്കുന്നു.
നെതന്യാഹു ഭരണകൂടം അതിന്റെ വീണ്ടുവിചാരമില്ലാത്തതും ആക്രമണാത്മകവും നിയമവിരുദ്ധവുമായ നടപടികളിലൂടെ നമ്മുടെ മേഖലയെയും മുഴുവൻ ലോകത്തെയും ദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇറാൻ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണി ആയതിനാലാണ് ആക്രമണം എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണം എന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ഭീഷണി മുഴക്കി. തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയിൽ ഇസ്രയേലി നഗരങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുയാണ്.
സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിശദീകരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്