ടെഹ്‌റാന്‍: ടെല്‍ അവീവിലെ സുപ്രധാന ഇസ്രായേലി ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു.
ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഒരു പ്രസ്താവനയില്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് കേന്ദ്രമായ അമാനും രഹസ്യ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന മൊസാദ് കേന്ദ്രവും ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് ഐആര്‍ജിസി ഏറ്റെടുത്തു. ആക്രമണത്തെത്തുടര്‍ന്ന് ലക്ഷ്യമിട്ട മൊസാദ് കേന്ദ്രം പൂര്‍ണമായും കത്തിയെരിഞ്ഞെന്ന് പ്രസ്താവനയില്‍ പറയുന്നു.
മധ്യ ടെഹ്‌റാനില്‍ സ്ഥിതി ചെയ്യുന്ന ഒരു കമാന്‍ഡ് സെന്ററില്‍ രാത്രിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഇറാന്‍ കമാന്‍ഡര്‍ അലി ഷംദാനിയെ വധിച്ചതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൊസാദ് കോമ്പൗണ്ടില്‍ ആക്രമണം ഉണ്ടായത്. ഇസ്രായേലി ആക്രമണത്തില്‍ നാല് ദിവസം മുന്‍പ് ഗോലാം അലി റാഷിദ് മരിച്ചതിനെത്തുടര്‍ന്നാണ് ഷംദാനി ആ സ്ഥാനം ഏറ്റെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്