ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുകയാണ്. ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് ഇറാൻ ശക്തമായി മറുപടി നൽകി. ടെൽ അവീവിലും ജറുസലേമിലും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ടെൽ അവീവിൽ ഇറാൻ ഏകദേശം 100 മിസൈലുകൾ തൊടുത്തുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇസ്രായേലി യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ അവകാശവാദം ഇസ്രായേൽ തള്ളിക്കളഞ്ഞു.
ഇസ്രയേലിന് കടുത്ത മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ്റെ തിരിച്ചടി. 'ഓപ്പറേഷൻ ട്രൂ പ്രോമിസ് -3' എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലേക്ക് നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും, ഡ്രോണുകളും ഇറാന്‍ തൊടുത്തുവിട്ടു.
ടെൽ അവീവിൽ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 40 ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെടുകയും 320 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ യുഎൻ സുരക്ഷാ കൗൺസിലിനെ അറിയിച്ചു.
ഇറാൻ്റെ ഭീഷണിയെ നേരിടുന്നതിനായി 'ഓപ്പറേഷൻ റൈസിങ് ലയൺ' തുടരുമെന്ന് അറിയിച്ച ഇസ്രയേൽ ശക്തമായ തിരിച്ചടി നൽകുകയും ചെയ്തു. ഇസ്രയേലും ഇറാനും നേർക്കുനേർ ആക്രമണത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്