'ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല'; യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ

MAY 23, 2025, 9:32 PM

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് ആണ് പാകിസ്ഥാനെ തുറന്ന് കാട്ടിയത്. പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണക്കാരാണ്. ഇന്ത്യയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കുന്ന പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ്. സിവിലിയന്മാരുടെ സുരക്ഷയെക്കുറിച്ച് പാകിസ്ഥാന്‍ പ്രതിനിധി നടത്തിയ അഭിപ്രായത്തിന് മറുപടിയായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ് പറഞ്ഞു. തീവ്രവാദികളെയും സാധാരണക്കാരെയും തമ്മില്‍ പാകിസ്ഥാന്‍ ഒരു വേര്‍തിരിവും കാണിച്ചിട്ടില്ലെന്നും അത്തരമൊരു രാജ്യത്തിന് സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

പല വിഷയങ്ങളിലും പാകിസ്ഥാന്‍ പ്രതിനിധി ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുന്നു. പതിറ്റാണ്ടുകളായി അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരാക്രമണങ്ങള്‍ ഇന്ത്യ നേരിടുന്നുണ്ട്. 26/11 ലെ മുംബൈ നഗരത്തിനെതിരായ ഭീകരമായ ആക്രമണം മുതല്‍ 2025 ഏപ്രിലില്‍ പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല ചെയ്തതുവരെയുള്ള സംഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നമ്മുടെ അഭിവൃദ്ധി, പുരോഗതി, മനോവീര്യം എന്നിവയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്‍ ഭീകരതയുടെ ഇരകള്‍ പ്രധാനമായും സാധാരണക്കാരായത്. അത്തരമൊരു രാജ്യം സ്വന്തം പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് പോലും അന്താരാഷ്ട്ര സമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം തുറന്നടിച്ചു.

കൂടാതെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് പൗരന്‍മാരുടെ സംരക്ഷണം ഉപയോഗിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച കുപ്രസിദ്ധ ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ മുതിര്‍ന്ന സര്‍ക്കാര്‍, പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് നമ്മള്‍ കണ്ടു.

ഇതിനു പുറമെ ഈ മാസം ആദ്യം പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളെ മനപൂര്‍വം ലക്ഷ്യമിട്ടിരുന്നു. 20 ലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും 80 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുദ്വാരകള്‍, ക്ഷേത്രങ്ങള്‍, കോണ്‍വെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ മനപൂര്‍വം ലക്ഷ്യം വച്ചു. ഇത്തരം പെരുമാറ്റത്തിന് ശേഷം ഇവിടെ വന്ന് പ്രസംഗിക്കുന്നത് വെറും കാപട്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയില്ലാത്ത നയത്തില്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനില്‍ക്കുകയും അതിനെ പിന്തുണയ്ക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരെ വേരോടെ പിഴുതെറിയുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam