യുഎസുമായി ആഴത്തിലുള്ള ബന്ധം; മൊത്തം പങ്കാളിത്തം ഒരു ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് സൗദി കിരീടാവകാശി

MAY 13, 2025, 7:47 PM

റിയാദ്: അമേരിക്കയുമായി 600 ബില്യണ്‍ ഡോളറിന്റെ പങ്കാളിത്ത അവസരങ്ങളില്‍ രാജ്യം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥിരീകരിച്ചു. സൗദി-യുഎസ് നിക്ഷേപ ഫോറത്തില്‍ പ്രഖ്യാപിച്ച 300 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കരാറുകള്‍ ഉള്‍പ്പെടെയാണിത്. മൊത്തം പങ്കാളിത്തം ഒരു ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ശേഷിക്കുന്ന കരാറുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വരും മാസങ്ങളില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വിഷന്‍ 2030 -നെ പിന്തുണയ്ക്കുന്ന ഏറ്റവും വലിയ പങ്കാളികളില്‍ ഒന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്. അമേരിക്കയുമായി ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും ആഴത്തിലുള്ള ബന്ധവുമുണ്ട്. 92 വര്‍ഷത്തിലേറെ പഴക്കമുള്ള സാമ്പത്തിക ബന്ധം രാജ്യവും അമേരിക്കയും പങ്കിടുന്നുണ്ടെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം സഹകരണത്തിന്റെയും സംയുക്ത നിക്ഷേപത്തിന്റെയും ഉറച്ച അടിത്തറയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ അടിസ്ഥാന സ്തംഭമാണ് സംയുക്ത നിക്ഷേപങ്ങള്‍. സൗദി സമ്പദ്വ്യവസ്ഥ അതിവേഗ വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും നിലവില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam