ബീജിങ്: അമേരിക്ക ശ്രദ്ധിച്ചില്ലെങ്കില്‍ കോവിഡിനേക്കാള്‍ മോശമായ എന്തെങ്കിലും സംഭവിക്കുമെന്ന് യുഎസ് ആസ്ഥാനമായുള്ള ചൈനീസ് വിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കുന്നു. യുഎസിലേക്ക് വിഷാംശം നിറഞ്ഞ ഒരു ഫംഗസ് കടത്തിയതിന് രണ്ട് ചൈനീസ് ശാസ്ത്രജ്ഞര്‍ക്കെതിരെ കുറ്റം ചുമത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്നറിയിപ്പ്.
ഗോതമ്പ്, ബാര്‍ലി, ചോളം, അരി എന്നിവയ്ക്ക് വരുന്ന ഒരു രോഗമായ ഹെഡ് ബ്ലൈറ്റ് ഉണ്ടാക്കുന്ന 'ഫ്യൂസേറിയം ഗ്രാമിനാരം' എന്ന ഫംഗസ് യുഎസിലേക്ക് കടത്താന്‍ 33 കാരിയായ യുങ്കിംഗ് ജിയാനും കാമുകന്‍ സുന്‍യോങ് ലിയുവും (34) ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തിയത്. ശാസ്ത്രീയ സാഹിത്യത്തില്‍ ഈ ഫംഗസിനെ ഭീകരവാദത്തിന് സാധ്യതയുള്ള കാര്‍ഷിക ആയുധം ആയി തരംതിരിച്ചിട്ടുണ്ടെന്നും ഇത് ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളര്‍ നഷ്ടം വരുത്തുമെന്നും യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇത് മനുഷ്യരിലും കന്നുകാലികളിലും ഛര്‍ദ്ദി, കരള്‍ തകരാറ്, പ്രത്യുല്‍പാദന വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
കോവിഡ്-19 പാന്‍ഡെമിക്കിന് കാരണമായ നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവം വലിയ വിവാദ വിഷയമാണ്. കാരണം ചില വിദഗ്ധര്‍ കൊറോണ വൈറസ് ഒരു ചൈനീസ് ലാബില്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്